ബാവിലോൺ എന്ന വൻ പട്ടണമെചൊല്ലി തെയ്‌വം നിനച്ച് അവേക്ക് തെയ്‌വ കോപം നുറഞ്ചെ കോപ്പിയെ കുടിപ്പേക്ക് കൊടുത്തെ; അം വൻ പട്ടണം മൂണ് പങ്കായ് പുറിയുകേം എല്ലാ ചാതീലേം പട്ടണങ്കാടും ബൂശുകേം ചെയ്യെ.
നീ കണ്ടെ പത്ത് കൊമ്പ് പത്ത് രാശാക്കൻമാരുകാട്; അവറെ ഇതുവരേക്ക് രാശെ അതികാരമെ എടുത്തതില്ലെ; ചീവാതീം മത്തും മൊത്തമാ കൊഞ്ചെ നേരത്തുക്ക് രാശാക്കൻമാരുവോലെ അതികാരമെ എടുക്കും.
അവറെ ഉടവുറെ തലേക്ക് കുശുമ്പെ വാരിയിട്ടാലെ, “അമ്മച്ചേ, അമ്മച്ചേ, വൻ പട്ടണമേ, കടലിൽ കപ്പലൊള്ളവേരായെല്ലാം നീനാലെ ചൊത്തൊള്ളവേരായായെ. ഒണ്ണാ നീ ഒരേയൊരു മണിക്കൂറുക്കൊള്ളേ നാശമായേയതേ?” ഒൺ ചൊല്ലി കോന്ത് കവലപ്പടും.
പിന്നെ ചക്കിതി ഒള്ളെ ഒരു തൂതൻ തിരികല്ലുവോലെ വലിയതാനെ ഒരു കല്ലെ എടുത്ത് കടലുക്ക് ഒറിഞ്ചാലെ ചൊല്ലിയത്, “ഇകനെ ബാവിലോൺ വൻ പട്ടണമെ ചക്കിതിയോടെ ഒറിഞ്ച് പോട്ട് നാശമാക്കും; ഇനി അതെ കാണാത്ത്.