Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 3:41 - സത്യവേദപുസ്തകം C.L. (BSI)

41 ഇസ്രായേല്യരുടെ ആദ്യജാതന്മാർക്കു പകരമായി ലേവ്യരെ എനിക്കായി തിരഞ്ഞെടുക്കുക. അവരുടെ കന്നുകാലികളുടെ കടിഞ്ഞൂലുകൾക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എനിക്കുവേണ്ടി എടുക്കുക. ഞാൻ സർവേശ്വരനാകുന്നു.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

41 യിസ്രായേൽമക്കളിലെ എല്ലാ കടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ട് എടുക്കേണം; ഞാൻ യഹോവ ആകുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

41 യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായി എടുക്കേണം; ഞാൻ യഹോവ ആകുന്നു.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

41 യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാൻ യഹോവ ആകുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

41 ഇസ്രായേല്യരിലെ സകല ആദ്യജാതന്മാർക്കും പകരം ലേവ്യരെയും ഇസ്രായേല്യരുടെ കന്നുകാലികളിലെ സകലകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ കന്നുകാലികളെയും എനിക്കുവേണ്ടി എടുക്കുക. ഞാൻ യഹോവ ആകുന്നു.”

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 3:41
10 Iomraidhean Croise  

മനുഷ്യരിൽനിന്നും മൃഗങ്ങളിൽനിന്നും സർവേശ്വരനു സമർപ്പിക്കുന്ന സകല കടിഞ്ഞൂൽസന്തതിയും നിങ്ങൾക്കുള്ളവയായിരിക്കും; എന്നാൽ മനുഷ്യരുടെയും അശുദ്ധമൃഗങ്ങളുടെയും സകല കടിഞ്ഞൂൽസന്തതികളെയും നിങ്ങൾ വീണ്ടെടുക്കണം.


“ഇസ്രായേൽജനത്തിലെ ആദ്യജാതന്മാർക്കു പകരമായി അവരുടെ ഇടയിൽനിന്നു ലേവ്യരെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. ആദ്യജാതന്മാരെല്ലാം എന്റെ വകയായതുകൊണ്ട്, അവരും എന്റെ വകയായിരിക്കും.


ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ച ദിവസംമുതൽ ഇസ്രായേലിലെ ആദ്യജാതന്മാരെ എനിക്കായി ഞാൻ വേർതിരിച്ചു. മനുഷ്യരുടെ ആദ്യജാതന്മാരെ മാത്രമല്ല, മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും വേർതിരിച്ചിരുന്നു. അതിനാൽ അവയും എനിക്കുള്ളതാണ്. ഞാൻ സർവേശ്വരനാകുന്നു.”


അവിടുന്നു കല്പിച്ചതുപോലെ മോശ ഇസ്രായേൽജനത്തിന്റെ ഇടയിലെ ആദ്യജാതന്മാരുടെ എണ്ണമെടുത്തു.


“ഇസ്രായേല്യരായ എല്ലാ ആദ്യജാതന്മാർക്കും പകരം ലേവ്യരെയും ഇസ്രായേല്യരുടെ കന്നുകാലികളുടെ കടിഞ്ഞൂലുകൾക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എടുക്കുക; ലേവ്യർ എന്റെ വകയാണ്; ഞാൻ സർവേശ്വരനാകുന്നു.


ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്ന് അവർ തങ്ങളെത്തന്നെ സമ്പൂർണമായി എനിക്കു സമർപ്പിച്ചിരിക്കുകയാണല്ലോ.


മനുഷ്യപുത്രൻ വന്നിരിക്കുന്നതു സേവിക്കപ്പെടുന്നതിനല്ല, പിന്നെയോ മറ്റുള്ളവരെ സേവിക്കുന്നതിനും അനേകംപേരുടെ മോചനത്തിനുള്ള മൂല്യമായി തന്റെ ജീവൻ നല്‌കുന്നതിനുമാണ്.”


അവിടുന്ന് എല്ലാവർക്കുംവേണ്ടി മോചനദ്രവ്യമായി തന്നെത്തന്നെ സമർപ്പിച്ചു. എല്ലാവരും രക്ഷിക്കപ്പെടണമെന്നതാണ് ദൈവേഷ്ടം എന്ന് അതു തെളിയിക്കുന്നു.


Lean sinn:

Sanasan


Sanasan