Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 17:6 - സത്യവേദപുസ്തകം C.L. (BSI)

6 അവൻ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്; നന്മ വരുമ്പോൾ അവനതു കാണാൻ കഴിയുന്നില്ല; മരുഭൂമിയിലെ വരണ്ട നിലത്തു, നിർജനമായ ഓരുനിലത്ത് അവൻ പാർക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

6 അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികളില്ലാത്ത ഉവർനിലത്തിലും പാർക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അത് കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും ജനവാസം ഇല്ലാത്ത ഉപ്പുനിലത്തിലും പാർക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

6 അങ്ങനെയുള്ളവർ മരുഭൂമിയിലെ ചൂരൽച്ചെടിപോലെയായിത്തീരും; അഭിവൃദ്ധിവരുമ്പോൾ അവർ അതു കാണുകയില്ല. മരുഭൂമിയിൽ നിവാസികളില്ലാത്ത ഉപ്പുനിലങ്ങളിലും വരണ്ടപ്രദേശങ്ങളിലും അവർ പാർക്കും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 17:6
17 Iomraidhean Croise  

രാജാവിന്റെ അംഗരക്ഷകൻ അപ്പോൾ പ്രവാചകനോടു ചോദിച്ചു: “സർവേശ്വരൻ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നാൽപോലും ഇതു സാധ്യമാണോ?” പ്രവാചകൻ പ്രതിവചിച്ചു: “നിന്റെ കണ്ണുകൾകൊണ്ടുതന്നെ നീ അതു കാണുമെങ്കിലും നീ അതിൽനിന്നു യാതൊന്നും ഭക്ഷിക്കുകയില്ല.”


തേനും പാലും ഒഴുകുന്ന നീർച്ചാലുകൾ അവൻ കാണുകയില്ല.


ഞാൻ അവയ്‍ക്കു പുൽമേടുകൾ മേയാൻ കൊടുത്തു. ഓരുനിലം അവയുടെ വീടാക്കി.


ദുർജനത്തിന്റെ പ്രവൃത്തികളോ വിഫലമാകും; അവർ കാറ്റിൽ പതിരെന്നപോലെ പാറിപ്പോകും.


അവിടുന്നു ഫലഭൂയിഷ്ഠമായ പ്രദേശത്തെ ഓരുള്ള പാഴ്നിലമാക്കുന്നു. അവിടെ നിവസിച്ചിരുന്നവരുടെ ദുഷ്ടത കൊണ്ടുതന്നെ.


ദുഷ്ടന്മാർ പുല്ലുപോലെ മുളയ്‍ക്കുന്നു; അധർമം പ്രവർത്തിക്കുന്നവർ തഴച്ചുവളരുന്നു. എങ്കിലും അവർ ഉന്മൂലനം ചെയ്യപ്പെടും.


ഇല കൊഴിഞ്ഞ കരുവേലകംപോലെയും വെള്ളം ലഭിക്കാത്ത തോട്ടംപോലെയും നിങ്ങൾ ആയിത്തീരും.


നെഹെലാമ്യനായ ശെമയ്യായെയും അവന്റെ സന്തതികളെയും ഞാൻ ശിക്ഷിക്കും; എന്റെ ജനത്തിന് ഞാൻ വരുത്താൻ പോകുന്ന നന്മ കാണാൻ അവന്റെ കൂട്ടത്തിൽ ആരും ശേഷിക്കയില്ല; അവൻ സർവേശ്വരനെതിരായി സംസാരിച്ചിരിക്കുന്നുവല്ലോ.


ഓടിപ്പോക, നിന്നെത്തന്നെ രക്ഷിക്കുക; മരുഭൂമിയിലെ കാട്ടുകഴുതയെപ്പോലെ ഓടുക.


എന്നാൽ ചേറും ചതുപ്പും നിറഞ്ഞ സ്ഥലങ്ങൾ ശുദ്ധമായിരിക്കുകയില്ല. അവ ഉപ്പു വിളയുന്ന സ്ഥലങ്ങളായിത്തീരും.


അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ സത്യം ചെയ്തു പറയുന്നു. മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യദേശം ഗൊമോറായെപ്പോലെയും മുൾപ്പടർപ്പുകളും ഉപ്പുകുഴികളും നിറഞ്ഞ് നിത്യശൂന്യങ്ങളായിത്തീരും. എന്റെ ജനത്തിൽ അവശേഷിക്കുന്നവർ അവരെ കവർച്ച ചെയ്യും. എന്റെ ജനതകളിൽ ശേഷിക്കുന്നവർ അവ കൈവശമാക്കും.


സർവേശ്വരൻ ഈ ദേശത്തോട് ഇങ്ങനെ ചെയ്തത് എന്തുകൊണ്ട്? അവിടുന്ന് ഇത്രമാത്രം കോപിക്കാൻ കാരണമെന്ത് എന്നു സകല ജനതകളും ചോദിക്കും.


അബീമേലെക്ക് അന്നു മുഴുവൻ യുദ്ധം ചെയ്തു പട്ടണം പിടിച്ചടക്കി; അതിലെ നിവാസികളെ കൊന്നൊടുക്കി; അത് ഇടിച്ചു നിരത്തി ഉപ്പു വിതറി.


Lean sinn:

Sanasan


Sanasan