നെഹെമ്യാവ് 7 - സത്യവേദപുസ്തകം OV Bible (BSI)1 എന്നാൽ മതിൽ പണിതുതീർത്തു കതകുകൾ വയ്ക്കുകയും വാതിൽക്കാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം 2 ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന് അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. 3 ഞാൻ അവരോട്: വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ച് ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിനു നേരേയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു. 4 എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല. 5 വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിനു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടുകിട്ടി; അതിൽ എഴുതിക്കണ്ടത് എന്തെന്നാൽ: 6 ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചു കൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദായിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികൾ: 7 ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവ്; അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദ്ദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിത്: 8 പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്. 9 ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റി എഴുപത്തിരണ്ട്. 10 ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ട്. 11 യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തി എണ്ണൂറ്റി പതിനെട്ട്. 12 ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റി അമ്പത്തിനാല്. 13 സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റി നാല്പത്തിയഞ്ച്. 14 സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്. 15 ബിന്നൂവിയുടെ മക്കൾ അറുനൂറ്റി നാൽപത്തിയെട്ട്. 16 ബേബായിയുടെ മക്കൾ അറുനൂറ്റി ഇരുപത്തിയെട്ട്. 17 അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റി ഇരുപത്തിരണ്ട്. 18 അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തിഏഴ്. 19 ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തി അറുപത്തിഏഴ്. 20 ആദീന്റെ മക്കൾ അറുനൂറ്റി അമ്പത്തിയഞ്ച്. 21 ഹിസ്ക്കീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്. 22 ഹാശൂമിന്റെ മക്കൾ മുന്നൂറ്റി ഇരുപത്തെട്ട്. 23 ബേസായിയുടെ മക്കൾ മുന്നൂറ്റി ഇരുപത്തിനാല്. 24 ഹാരീഫിന്റെ മക്കൾ നൂറ്റി പന്ത്രണ്ട്. 25 ഗിബെയോന്യർ തൊണ്ണൂറ്റഞ്ച്. 26 ബേത്‍ലഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റി എൺപത്തെട്ട്. 27 അനാഥോത്യർ നൂറ്റി ഇരുപത്തെട്ട്. 28 ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ട്. 29 കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്ന്. 30 രാമാക്കാരും ഗേബക്കാരും അറുനൂറ്റി ഇരുപത്തൊന്ന്. 31 മിക്മാസ്നിവാസികൾ നൂറ്റി ഇരുപത്തിരണ്ട്. 32 ബേഥേൽക്കാരും ഹായീക്കാരും നൂറ്റി ഇരുപത്തിമൂന്ന്. 33 മറ്റേ നെബോവിലെ നിവാസികൾ അമ്പത്തിരണ്ട്. 34 മറ്റേ ഏലാമിലെ നിവാസികൾ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്. 35 ഹാരീമിന്റെ മക്കൾ മുന്നൂറ്റി ഇരുപത്. 36 യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തിയഞ്ച്. 37 ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റി ഇരുപത്തൊന്ന്. 38 സേനായാനിവാസികൾ മൂവായിരത്തിതൊള്ളായിരത്തിമുപ്പത്. 39 പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തി എഴുപത്തിമൂന്ന്. 40 ഇമ്മേരിന്റെ മക്കൾ ആയിരത്തി അമ്പത്തിരണ്ട്. 41 പശ്ഹൂരിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റിനാല്പത്തിയേഴ്. 42 ഹാരീമിന്റെ മക്കൾ ആയിരത്തിപതിനേഴ്. 43 ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കൾ എഴുപത്തിനാല്. 44 സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തിയെട്ട്. 45 വാതിൽക്കാവല്ക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തിയെട്ട്. 46 ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, 47 കേരോസിന്റെ മക്കൾ, സീയായുടെ മക്കൾ, പാദോന്റെ മക്കൾ, 48 ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ, 49 ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, 50 രെയായ്യാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, 51 ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, 52 ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ, 53 ബക്ക് ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, 54 ബസ്ലീത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, 55 ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ, 56 നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. 57 ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ, പെരീദയുടെ മക്കൾ, 58 യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, 59 ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖേരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ. 60 ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിതൊണ്ണൂറ്റിരണ്ട്. 61 തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു മടങ്ങിവന്നവർ ഇവർ തന്നെ. എങ്കിലും അവർ യിസ്രായേല്യർ തന്നെയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്കു കഴിഞ്ഞില്ല. 62 ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റിനാല്പത്തിരണ്ടു പേർ. 63 പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിൻപ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. 64 ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽനിന്നും നീക്കിക്കളഞ്ഞു. 65 ഊറീമും തുമ്മീമും ഉള്ളൊരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായതു തിന്നരുതെന്നും ദേശാധിപതി അവരോടു കല്പിച്ചു. 66 സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്റി അറുപത് പേരായിരുന്നു. 67 അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റി മുപ്പത്തിയേഴ് പേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ്റി നാല്പത്തഞ്ച് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു. 68 എഴുനൂറ്റിമുപ്പത്താറ് കുതിരയും ഇരുനൂറ്റി നാല്പത്തിയഞ്ച് കോവർകഴുതയും 69 നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകവും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതയും അവർക്കുണ്ടായിരുന്നു. 70 പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കായിട്ടു ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു. 71 പിതൃഭവനത്തലവന്മാരിൽ ചിലർ പണിവക ഭണ്ഡാരത്തിലേക്ക് ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറ് മാനേ വെള്ളിയും കൊടുത്തു. 72 ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴ് പുരോഹിതവസ്ത്രവും കൊടുത്തു. 73 അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽക്കാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലാ യിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India