എസ്രാ 2 - സത്യവേദപുസ്തകം OV Bible (BSI)1 ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്ന് യെരൂശലേമിലേക്കും യെഹൂദായിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിത്: 2 സെരുബ്ബാബേലിനോടുകൂടെ വന്നവർ:യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിത്: 3 പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റി എഴുപത്തിരണ്ട്. 4 ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റി എഴുപത്തിരണ്ട്. 5 ആരഹിന്റെ മക്കൾ എഴുനൂറ്റി എഴുപത്തഞ്ച്. 6 യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തി എണ്ണൂറ്റിപന്ത്രണ്ട്. 7 ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്. 8 സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച്. 9 സക്കായിയുടെ മക്കൾ എഴുനൂറ്റി അറുപത്. 10 ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട്. 11 ബേബായിയുടെ മക്കൾ അറുനൂറ്റി ഇരുപത്തിമൂന്ന്. 12 അസ്ഗാദിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്. 13 അദോനീക്കാമിന്റെ മക്കൾ അറുനൂറ്റി അറുപത്തിആറ്. 14 ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തി അമ്പത്താറ്. 15 ആദീന്റെ മക്കൾ നാനൂറ്റി അമ്പത്തിനാല്. 16 യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റിയെട്ട്. 17 ബോസായിയുടെ മക്കൾ മുന്നൂറ്റി ഇരുപത്തിമൂന്ന്. 18 യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട്. 19 ഹാശൂമിന്റെ മക്കൾ ഇരുനൂറ്റി ഇരുപത്തിമൂന്ന്. 20 ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ച്. 21 ബേത്‍ലഹേമ്യർ നൂറ്റി ഇരുപത്തിമൂന്ന്. 22 നെതൊഫാത്യർ അമ്പത്താറ്. 23 അനാഥോത്യർ നൂറ്റി ഇരുപത്തെട്ട്. 24 അസ്മാവെത്യർ നാല്പത്തിരണ്ട്. 25 കിര്യത്ത്-യെയാരീം, കെഫീര, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്ന്. 26 രാമായിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റി ഇരുപത്തിഒന്ന്. 27 മിഖ്മാശ്യർ നൂറ്റിഇരുപത്തിരണ്ട്. 28 ബേഥേലിലെയും ഹായിയിലെയും നിവാസികൾ ഇരുനൂറ്റി ഇരുപത്തിമൂന്ന്. 29 നെബോനിവാസികൾ അമ്പത്തിരണ്ട്. 30 മഗ്ബീശിന്റെ മക്കൾ നൂറ്റിഅമ്പത്താറ്. 31 മറ്റേ ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്. 32 ഹാരീമിന്റെ മക്കൾ മുന്നൂറ്റി ഇരുപത്. 33 ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റി ഇരുപത്തഞ്ച്. 34 യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ച്. 35 സെനായാനിവാസികൾ മൂവായിരത്തി അറുനൂറ്റി മുപ്പത്. 36 പുരോഹിതന്മാരാവിത്: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്. 37 ഇമ്മേരിന്റെ മക്കൾ ആയിരത്തി അമ്പത്തിരണ്ട്. 38 പശ്ഹൂരിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി നാല്പത്തി ഏഴ്. 39 ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴ്. 40 ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല്. 41 സംഗീതക്കാർ: ആസാഫ്യർ നൂറ്റി ഇരുപത്തിയെട്ട്. 42 വാതിൽക്കാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തിയൊമ്പത്. 43 ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, 44 കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ, 45 ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്റെ മക്കൾ, 46 ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ, ഹാനാന്റെ മക്കൾ, 47 ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ, രെയായാവിന്റെ മക്കൾ, 48 രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ, 49 ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, ബേസായിയുടെ മക്കൾ, 50 അസ്നയുടെ മക്കൾ, മെയൂന്യർ, നെഫീസ്യർ, 51 ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, 52 ബസ്ലൂത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, 53 ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ, 54 നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. 55 ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ, ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ, 56 യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, 57 ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ. 58 ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റി തൊണ്ണൂറ്റി രണ്ട്. 59 തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നെ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നെയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവർക്കു കഴിഞ്ഞില്ല. 60 ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റി അമ്പത്തിരണ്ട്. 61 പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. 62 ഇവർ തങ്ങളുടെ വംശാവലി രേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. 63 ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്നു ദേശാധിപതി അവരോടു കല്പിച്ചു. 64 സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേരായിരുന്നു. 65 അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു. 66 എഴുനൂറ്റിമുപ്പത്താറ് കുതിരയും ഇരുനൂറ്റിനാല്പത്തഞ്ച് കോവർകഴുതയും 67 നാനൂറ്റി മുപ്പത്തഞ്ച് ഒട്ടകവും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതയും അവർക്കുണ്ടായിരുന്നു. 68 എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് ഔദാര്യദാനങ്ങൾ കൊടുത്തു. 69 അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു. 70 പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽ കാവല്ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. എല്ലാ യിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India